2011 സെപ്റ്റംബർ 20, ചൊവ്വാഴ്ച

നമ്മളീ നാട്ടുകാരല്ലേ...

ആണത്തമില്ലായ്മ...ചുരിക്കി ഇങ്ങനെ പറയാം...ഓര്‍ക്കുമ്പോള്‍ ദേഷ്യവും ലജ്ജയും തോന്നുന്നു...
സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ദിവസവും പത്രത്തിലും ടി.വി യിലുമായി ധാരാളം കാണുന്ന നമുക്ക് ഇതൊരു പുതുമയുള്ള സംഭവമല്ല...
ബാംഗ്ലൂര്‍ പ്രൊഫഷണല്‍ ജീവിതത്തിലെ ഒഴിവു ദിവസം..ഞായറാഴ്ച..
എനിക്കൊരു ബാഗ്‌ വാങ്ങണം..ഞാന്‍ സംഗതി റൂം മേറ്റ്‌ ഷിബു-വിനോട് പറഞ്ഞു. റിഷാടിനെയും വിപിന്‍-നെയും കൂടെ കൂട്ടി.
രണ്ടു ബൈക്ക്-കളില്‍ ആണ് യാത്ര. ബിഗ്‌ ബസാര്‍-ഇല്‍ പോകാമെന്ന് ഷിബു പറഞ്ഞു. ആയിക്കൊട്ടെന്നു ഞാനും.
ബൈക്ക് പാര്‍ക്ക് ചെയ്യാനായി തൊട്ടടുത്തുള്ള ഫോറം മാള്‍-ന്റെ എതിര്‍വശത്തുള്ള ചെറിയ റോഡില്‍ കയറി പാര്‍ക്ക്‌ ചെയ്തു. ഈ റോഡില്‍ നിന്നും നോക്കിയാല്‍ മെയിന്‍ റോഡ്‌ കാണില്ല..
ശാന്തമായ, പൊതുജനം കുറവുള്ള , എന്നാല്‍ ഫോറം മാള്‍-ന്റെയും ബിഗ്ബസാര്‍-ന്റെയും അടുത്തുള്ള ഒരിടം.
പര്‍ച്ചേസ് കഴിഞ്ഞു (ബാഗ്‌ വാങ്ങിയില്ല ..!!) ഞങ്ങള്‍ തിരിച്ചെത്തി. ഭാവി പരിപാടി തീരുമാനിക്കണം. ഞാന്‍ ഷിബുവിനേം കൂട്ടി മറ്റൊരു കടയില്‍ പോകാന്‍ തീരുമാനിച്ചു.
ജയനഗര്‍-ഇല്‍ എന്റെ കൂട്ടുകാരന് കടയുണ്ട്. അവിടെ പോകാം. റിഷാദ് വരുന്നില്ലെന്ന് പറഞ്ഞു. അപ്പൊ പിന്നെ വിപിന്‍-നും വരന്‍ പറ്റില്ല.
അപ്പോഴാണ് ഈ എഴിതിനിടയാക്കിയ ദാരുണ സംഭവം അരങ്ങേറിയത്.
കുറച്ചു മാറി ഒരു ബൈക്ക് മറ്റൊരു ബൈക്ക്-മയി ഇടിച്ചു വീണു. വീണ ബികെഇല്‍ മൂന്നു പേരുണ്ടായിരുന്നു. മറ്റേ ബൈക്ക് അപ്പൊ തന്നെ പോയി.
ഉടനെ ഞങ്ങളുടെ അടുത്ത് കൂടി നടന്നു പോയ ഒരു സ്ത്രീ (പെണ്‍കുട്ടി എന്ന് പറയുന്നതാവും ഉചിതം) കരഞ്ഞു കൊണ്ട് ഞങ്ങളോട് പറഞ്ഞു. "ഹിറ്റ്‌ ദാറ്റ്‌ ബസ്ടര്‍ദ്സ് ".
ഷിബു പറഞ്ഞു "ഡാ..നമുക്ക് നോക്കാം" . എനിക്ക് ഒന്നും മനസ്സിലായില്ല. ബൈക്ക് വീണു പരിക്കെട്ടയലെ കാണാന്‍ ഞാനും ചെന്നു. പക്ഷെ , എന്ടിനു ഈ സ്ത്രീ അവരെ അടിക്കാന്‍ പറയണം.
എന്ടിനു ഇവള്‍ കരയണം...ഞാന്‍ എല്ലാരോടുമായി ചോദിച്ചു.
സത്യത്തില്‍ എന്താണ് സംഭവിച്ചത് എന്ന് ഷിബു പറഞ്ഞപ്പോളാണ് വ്യക്താമി മനസ്സിലായത്. കൂട്ടത്തില്‍ ഒരുത്തന്‍ , ബൈക്ക്-ഇല്‍ പോകുന്ന വഴിക്ക് ഇവളുടെ ചന്തിക്ക് കേറി പിടിച്ചു. എന്നീട്ടു രേക്ഷപ്പെടാന്‍
ശ്രമിച്ചു. വെപ്രളതിനിടയില്‍ ആക്സിടന്റ്റ് ആയി.
ഞങ്ങള്‍ എല്ലാരും ഓടിച്ചെന്നു. അവള്‍ കൂടെ വന്നു ദുഷ്ടന്മാരെ അടിക്കാന്‍ പറഞ്ഞു. ഞങ്ങള്‍ എന്ത് ചെയ്യണമെന്നു ധാരണ ഇല്ലെങ്കിലും അടുത്ത് ചെന്നു.
പക്ഷെ, വീണു കിടന്ന അവന്മാര്‍ എണീറ്റ്‌ നിന്ന് ഒന്നും സംഭവിക്കാത്ത പോലെ പെരുമാറി. ഞങ്ങള്‍ ഇടപെടുമെന്ന പേടി കൊണ്ടോ എന്തോ..
കൂട്ടത്തിലെ വലിയവന്‍ (കേരിപ്പിടിച്ചവാന്‍ ആണെന്ന് തോന്നുന്നു..) ഞങ്ങളെ നോക്കെ ആക്രോശിച്ചു.."ഹോഗു.." കന്നടയില്‍ വേറൊ എന്ടോക്കെയോ പറഞ്ഞു.
സംഗതി ഇതാണ്..ഇടപെടാതെ വീട്ടില്‍ പോടാ എന്നു...അവള്‍ എന്ടോക്കെയോ അവനോടു തിരിച്ചു പറയുന്നുണ്ട്..അവള്‍ക്കു ചെറുതായി കന്നഡ അറിയാം എന്നു തോന്നുന്നു..
എന്ത് ചെയ്യണം...ബാംഗ്ലൂര്‍-ഇല്‍ നമുക്ക് ഒരു സപ്പോര്‍ട്ട്-ഉം ഇല്ല. ഇവന്മാരെ പിണക്കിയാല്‍ നമ്മള്‍ ആപ്പിലാകും..എതിര്‍ത്ത് നില്‍ക്കാനും പോലീസെ-ഇല്‍ കംപ്ലൈന്‍ ചെയ്യാനുമുള്ള
ധൈര്യം ഇല്ല...ഇവന്മാര്‍ ക്രിമിനല്‍സ് ആണെന്ന് കണ്ടാല്‍ അറിയാം....ഇവള്‍ ആരാണെന്നും അറിയില്ല..
"വേഗം സ്ഥലം കാലിയാക്കാം.." കൂടമായി തീരുമാനിച്ചു...ബൈക്ക് എടുത്തു ഉറക്കെ പറഞ്ഞു..."നമ്പ്യാരെ ...എസ്കേപ്.."
കണ്മുന്നില്‍ ഒരു പാവം സ്ത്രീ ആക്രമിക്കപ്പെട്ടിട്ടും ഞ്നങ്ങള്‍ക്ക് ഇടപെടാനോ എതിര്‍ക്കാനോ സാധിച്ചില്ല....വല്ലാത്തൊരു അനുഭവം തന്നെ...
എങ്കിലും മനസ്സാക്ഷിയെ സമാധാനിപ്പിക്കാന്‍ സ്വയം പറഞ്ഞു "നമ്മള്‍ ഈ നാട്ടുകരല്ലല്ലോ..ആണെങ്കില്‍ നമുക്ക് ഇടപെടാമായിരുന്നു.." എല്ലാരും അത് ശരി വച്ചു.
വഴിയെ പോവുന്ന വയ്യാവേലി എടുത്തു തലയില്‍ വെക്കേണ്ട അവശ്യം ഇല്ല...എന്തിനാ വെറുതെ...
മനസ്സില്‍ ഒരിക്കല്‍ കൂടി ഉറക്കെ പറഞ്ഞു..."നമ്മളീ നാട്ടുകാരല്ലേ..."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ